പാർടി ഇപ്പോൾ ഇതൊരു വ്യക്തിയുടെ നാക്കുപിഴയായി പറഞ്ഞൊഴിയുകയാണ്. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയമുള്ള വലിയൊരു വിഭാഗം ജനങ്ങൾ പാർടി നേതൃത്വത്തിന്റെ ജീർണമായ രാഷ്ട്രീയ അവസരവാദ നയങ്ങളേക്കാൾ ഉയർന്ന രാഷ്ട്രീയ, സാമൂഹ്യബോധം ഉയർത്തി നടത്തിയ ശക്തമായ എതിർപ്പുകളാണ് ഈ നിലപാടെടുക്കാൻ രാഷ്ട്രീയ
വികസനം മുടക്കികൾക്ക് എതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്താൻ മറക്കാത്ത മുഖ്യമന്ത്രി, തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസ് വകുപ്പ് ജനങ്ങളുടെ മേൽ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പുലർത്തുന്ന നിശബ്ദത ഒന്നുകിൽ അതിനുള്ള സമ്മതപത്രമാണ്, അല്ലെങ്കിൽ കഴിവുകേടിന്റെ അശ്ളീല സാക്ഷ്യമാണ്. രണ്ടും പൊറുക്കാവുന്ന അപരാധങ്ങളല്ല എന്നും അദ്ദേഹം പറയുന്നു.